കുറുങ്കഥകൾ -2
വാർത്ത
നിശബ്ദയായപ്പോൾ ,
ഉറവ വറ്റിയോ എന്നറിയാൻ
അവർ അവളുടെ മാറിൽ, മാറി മാറി അമർത്തി .
ഒലിച്ചിറങ്ങിയ ചോര ചൂണ്ടി
"നീ കുഞ്ഞിന് ഇതാണോ ഊട്ടുന്നത് ?" അവർ പിന്നീട് ചോദിച്ചു!
ഒടുക്കം അവർ പന്നിക്കൂട്ടത്തെപ്പോലെ
അവളെ ആകമാനം കടിച്ചുപറിച്ചു.
വാർദ്ധക്യം
വിശ്രമവും വിനോദവും മറന്ന് മലകൾ കീഴടക്കി ,
ശേഷം ഓരോരുത്തരും താഴേക്ക് നോക്കി
പരസ്പരം വിലപിച്ചു.
അപരിചിതർ
വായനക്കാരെ ചുറ്റി തിരിച്ചെത്തിയ വരികൾ
എഴുത്തുകാരനോട് ചോദിച്ചു
"നീ ആരാ"..,?
ഹീറോ
സിഗററ്റിൽ നിന്നും ചാരം ഇപ്പോ താഴെ വീഴുമോ..?
അപ്പച്ചൻ്റെ കയ്യിലേക്ക് ഞാൻ ഉറ്റു നോക്കി .
ഓരോ ആന്തലിലും സിഗററ്റിൻ്റെ അറ്റത്ത് ചാരം
നീണ്ടു നീണ്ടു വരുന്നത് ആകാംക്ഷ ഉണർത്തി.
ഞാൻ മനസ്സിൽ കുറിച്ചു !
'എനിക്കും അപ്പച്ചനെ പോലെ ആകണം'.
നിശ്ശബ്ദത
'അവരെ തൊടരുത് . ..!
അവർ എൻ്റെ സഹോദരരാണ് !
പൊളിക്കരുത് , പണിതവന് മാത്രമേ പൊളിക്കാനും അവകാശമുള്ളൂ !
നെഞ്ചു പൊട്ടി എഴുതി
നിശബ്ദത മാത്രമാണ് തെറ്റ്
What's Your Reaction?

