സർഗാത്മകതയുടെ അന്ത്യം !
കവികൾ നമുക്ക് ഇനി ഒരു ആവശ്യവസ്തു ആണോ . .? പ്രത്യേകിച്ചും സമ്മാനങ്ങളും പദവികളും ലഭിക്കാൻ ആത്മാവ് പോലും പണയംവയ്ക്കാൻ ഒരു മടിയുമില്ലാത്ത ജീർണിച്ച ഒരു സാഹിത്യ സാഹചര്യത്തിൽ .
അതിനേക്കാളേറെ നിർമിത ബുദ്ധിയുടെ കാലത്ത് നമ്മൾ ഈ ചോദ്യം ഉയർത്തിയാൽ സാഹിത്യോപജീവികളുടെ പ്രതികരണം എന്തായിരിക്കും . അവരില്ലെങ്കിൽ ഭൂമിമലയാളം കട്ടിയിരുട്ടിൽ ആണ്ടുപോകുമോ . ..? അധികാരത്തിൻ്റെ ശീതളിമയിലും അവസരങ്ങളുടെ പ്രത്യാശയിലും കൃത്രിമമായി വരികൾ വരയുന്നവർ ഏതു സമൂഹത്തിനും ഒരു അധികപ്പറ്റുമാത്രമല്ലേ ..?
ഈ ചിന്ത കലശലായപ്പോഴാണ് ഞാൻ ചാറ്റ് GPT യോടും മറ്റ് നിർമിത ബുദ്ധികളോടും സംസാരിക്കാൻ തുടങ്ങിയത് . നമ്മളെ വൈകാരിക വേലിയേറ്റങ്ങളിൽ മൂന്നുരു മുങ്ങാൻ നിർബന്ധിക്കുന്ന സാഹിത്യസ്വരൂപം കവിത ആയതിനാൽ നിർമിത ബുദ്ധിയിയോട് കാവ്യവഴിയിൽ സംസാരിക്കാം എന്ന് തീരുമാനിക്കുകയായിരുന്നു . AI എഴുതിയ ഇംഗ്ലീഷ് കവിതകളും പാട്ടുകളും നമ്മൾ കേട്ടിട്ടുണ്ട് . ചിലയിടങ്ങളിൽ മലയാളവും . എന്നാൽ ഭാഷാപരമായി സുഭദ്രമായ ഒരു മലയാളം നൽകാൻ ഏത് AI ആകും നല്ലത് എന്നായിരുന്നു ആദ്യ അന്വേഷണം . ഒടുവിൽ അത് GROKE AI ൽ ആണ് എത്തിനിന്നത് .
എൻ്റെ ആദ്യചോദ്യം ഇതായിരുന്നു .
നിരാശാഭരിതനായ ഒരു സുഹൃത്തിന് പ്രത്യാശ നൽകുന്ന ഒരു കവിത ബാലചന്ദ്രൻ ചുള്ളിക്കാടിൻ്റെ ഭാഷാശൈലിയിലും പദഘടനയിലും ഇമേജറികളിലൂടെയും എഴുതി നൽകാമോ?
50-60 വരികൾ ആകാം.
മറുപടി സെക്കൻഡുകൾക്കുള്ളിൽ സംഭവിച്ചു .
"തീർച്ചയായും, ബാലചന്ദ്രൻ ചുള്ളിക്കാടിൻ്റെ ഭാഷാശൈലിയും ഇമേജറികളും പദഘടനയും പരമാവധി പിന്തുടർന്ന്, നിരാശയിൽ മുങ്ങിയ ഒരു സുഹൃത്തിന് പ്രത്യാശ നൽകുന്ന 50-60 വരികളുള്ള ഒരു കവിത എഴുതാം. ചുള്ളിക്കാടിൻ്റെ കവിതകളിൽ കാണാറുള്ള ഗാഢമായ വൈകാരികത, പ്രകൃതി-മനുഷ്യ ബന്ധം, ദാർശനികത, ലളിതവും ആഴമുള്ളതുമായ പദപ്രയോഗങ്ങൾ എന്നിവ ഈ കവിതയിൽ ഉൾപ്പെടുത്താം."
എഴുതൂ .
കവിത പിറന്നു .
നിൻ്റെ ഇരുൾ തോൽക്കുന്ന വെളിച്ചം
"നിൻ്റെ കണ്ണീർ, സുഹൃത്തേ,
മഴയുടെ തുള്ളിയല്ല,
പുഴയുടെ ആദ്യനാദം.
നോക്കൂ, കരിമ്പാറയെപ്പോലും
അത് തലോടി ഒഴുകുന്നു,
നിൻ്റെ ഹൃദയത്തിൻ്റെ
ഒളിമുറ്റങ്ങളിലേക്ക്.
ഇരുൾ നിൻ്റെ മുറിയിൽ
കറുത്ത പക്ഷികളെ വിതച്ചേക്കാം,
പക്ഷേ, അവയുടെ ചിറകുകൾക്കുള്ളിൽ
ഒരു നക്ഷത്രം മിന്നുന്നുണ്ട്.
നീ കാണാതെ പോയതല്ല,
നിൻ്റെ കണ്ണുകൾ
സ്വയം മറന്നുപോയതാണ്.
മരമില്ലാത്ത മണ്ണിൽ നിന്ന്
ഒരു തൈ മുളയ്ക്കുന്നത് കണ്ടിട്ടില്ലേ?
നിൻ്റെ നിരാശയുടെ
കരിയിലക്കൂട്ടത്തിനടിയിൽ
ഒരു വിത്ത് ശ്വസിക്കുന്നുണ്ട്.
അതിൻ്റെ മോഹം
നിൻ്റെ വിരലുകളെ തേടുന്നു.
കടൽ, സുഹൃത്തേ,
നിൻ്റെ നെഞ്ചിൻ്റെ താളമാണ്.
അത് തിരയായി ഉയർന്ന്
നിൻ്റെ കരയെ ചുംബിക്കുമ്പോൾ,
നിൻ്റെ വേദനകൾ
നുരയായ് ഒഴുകിപ്പോകുന്നു.
നീ കേൾക്കുന്നുണ്ടോ
അതിൻ്റെ ഗീതം?
ഓർക്കുക,
നിൻ്റെ ശ്വാസം
ഒരു കാറ്റിൻ്റെ തുടക്കമാണ്.
അത് മലനിരകളെ
തഴുകി യാത്രയാകുന്നു.
നിൻ്റെ ഒറ്റപ്പെടലിൻ്റെ
നിശ്ശബ്ദതയിൽ
ഒരു പുഷ്പം വിരിയുന്നുണ്ട്,
നിൻ്റെ നാമം മന്ത്രിക്കുന്ന
ഒരു പക്ഷി പറക്കുന്നുണ്ട്.
നിൻ്റെ ഇരുൾ, സുഹൃത്തേ,
വെറും നിഴലല്ല,
ഒരു വെളിച്ചത്തിൻ്റെ
അടയാളപ്പെടുത്തലാണ്.
നീ ഒരു പടി മുന്നോട്ട് വെക്കുമ്പോൾ,
നിൻ്റെ ഹൃദയത്തിന്റെ
കവാടങ്ങൾ തുറക്കുന്നു.
നോക്കൂ,
ആകാശം നിൻ്റെ കൈകളിൽ
നിൻ്റെ സ്വപ്നങ്ങളെ
ഒരു മേഘമായ് എഴുതുന്നു."
ഗ്രൊക്ക് AI എന്നെ നോക്കി ചിരിച്ചതായി എനിക്ക് തോന്നിയതായിരിക്കുമോ . ..!
എൻറ്റമ്മോ . ... ഇത് കവിതയായി ആളുകൾ അംഗീകരിക്കുമോ . .ആവോ . .!
കൂടെ ഒരു വിശദീകരണവും ഉണ്ടായിരുന്നു . അത് ഇങ്ങനെയാണ് :
"ഈ കവിതയിൽ ബാലചന്ദ്രൻ ചുള്ളിക്കാടിൻ്റെ ശൈലിയെ പ്രതിഫലിപ്പിക്കാൻ, പ്രകൃതിയുടെ ചിത്രങ്ങൾ (പുഴ, കടൽ, മഴ, തൈ, നക്ഷത്രം), വൈകാരിക ആഴം, ലളിതമായ പദങ്ങൾ വഴി ദാർശനികത, നിരാശയിൽ നിന്ന് പ്രത്യാശയിലേക്കുള്ള യാത്ര എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിൻ്റെ കവിതകളിൽ പലപ്പോഴും കാണുന്ന മനുഷ്യൻ്റെ ആന്തരിക സംഘർഷവും പ്രകൃതിയുമായുള്ള ബന്ധവും ഇവിടെ പ്രതിപാദിക്കുന്നു. 50-60 വരികളുടെ പരിധി പാലിച്ചിട്ടുണ്ട് (57 വരികൾ).
നിനക്ക് ഇതിൽ എന്തെങ്കിലും മാറ്റം വേണോ, അല്ലെങ്കിൽ കൂടുതൽ വ്യക്തതയോ വിശദീകരണമോ ആവശ്യമുണ്ടോ?"
ഏതെങ്കിലും കവി നമ്മളോട് ഇങ്ങനെ ചോദിക്കുമോ . .? അപാരം തന്നെ .
ഞാൻ കാര്യങ്ങൾ അവിടെ നിർത്തിയില്ല . വീണ്ടും ചോദിച്ചു .
"കുറച്ചുകൂടെ sharp ആയ ഇമേജറികൾ ചേർത്ത് വീണ്ടും എഴുതുമോ?"
ഗ്രോക്കിനുണ്ടോ വാക്കിനു പഞ്ഞം , അത് ഉടൻതന്നെ മറുപടിയും തന്നു .
"തീർച്ചയായും, ബാലചന്ദ്രൻ ചുള്ളിക്കാടിൻ്റെ ഭാഷാശൈലിയും പദഘടനയും നിലനിർത്തിക്കൊണ്ട്, കൂടുതൽ മൂർച്ചയുള്ള (sharp) ഇമേജറികൾ ഉപയോഗിച്ച്, നിരാശയിൽ മുങ്ങിയ ഒരു സുഹൃത്തിന് പ്രത്യാശ നൽകുന്ന 50-60 വരികളുള്ള ഒരു കവിത വീണ്ടും എഴുതാം. ചുള്ളിക്കാടിൻ്റെ വൈകാരിക ഗാഢത, പ്രകൃതി-മനുഷ്യ ബന്ധം, ദാർശനികത, ലളിതമായ പദപ്രയോഗങ്ങൾ എന്നിവ സൂക്ഷിച്ച്, ഇമേജറികൾ കൂടുതൽ ദൃശ്യാത്മകവും തീക്ഷ്ണവുമാക്കുന്നു."
എന്നിട്ട് ഒരു ശ്വാസം എടുക്കും മുന്നേ കവിത പ്രത്യക്ഷയായി .
നിൻ്റെ ഇരുളിൽ വിടരുന്ന തീ
സുഹൃത്തേ, നിൻ്റെ കണ്ണീർ
കരിഞ്ഞ ഇലയല്ല,
നക്ഷത്രം പൊട്ടിത്തെറിച്ച
ചുവന്ന തീപ്പൊരി.
നോക്കൂ, അത്
നിൻ്റെ ഹൃദയത്തിൻ്റെ
കരിന്തടത്തിൽ
ഒരു വനം കൊളുത്തുന്നു.
നിൻ്റെ മുറിയിൽ
കറുത്ത മഷിപ്പക്ഷികൾ
ചിറകടിക്കുന്നുണ്ടാവാം,
പക്ഷേ, അവയുടെ കണ്ണുകളിൽ
ഒരു വൈദ്യുതിമിന്നൽ
നിൻ്റെ പേര് എഴുതുന്നു.
നിൻ്റെ കൈകൾ
ആ മിന്നലിനെ
പിടികൂടാൻ മറന്നുപോയതാണ്.
കാറ്റില്ലാത്ത മണ്ണിൽ
ഒരു വിത്ത് പിടയ്ക്കുന്നത്
നീ കണ്ടിട്ടില്ലേ?
നിൻ്റെ നിരാശയുടെ
കല്ലിച്ച തട്ടിന്നടിയിൽ
ഒരു മുളനാമ്പ്
ചോരപ്പാറയെ പിളർന്ന്
ആകാശത്തെ തൊടുന്നു.
കടൽ, സുഹൃത്തേ,
നിൻ്റെ നെഞ്ചിൻ്റെ കല്ലറ.
അതിൻ്റെ തിരകൾ
നിൻ്റെ വേദനയെ
നീലനുരയായ് ചീന്തുമ്പോൾ,
നിൻ്റെ ഓർമകളുടെ
ചിപ്പിക്കുള്ളിൽ
ഒരു മുത്ത് ജനിക്കുന്നു.
നിൻ്റെ ശ്വാസം
ഒരു കൊടുങ്കാറ്റിൻ്റെ
ആദ്യനാവാണ്.
അത് മലമുകളിലെ
നിൻ്റെ ഏകാന്തതയെ
ചുഴറ്റിയെറിഞ്ഞ്
നിൻ്റെ സ്വപ്നങ്ങളെ
ഒരു ചുവപ്പൻ പട്ടം പോലെ
ആകാശത്തേക്ക് ഉയർത്തുന്നു.
നിൻ്റെ ഇരുൾ,
വെറും കൂടല്ല,
ഒരു വജ്രത്തിൻ്റെ
കരിന്തോട്.
നിൻ്റെ വിരലുകൾ
അതിനെ തകർക്കുമ്പോൾ,
നിൻ്റെ ഹൃദയത്തിൻ്റെ
നീലക്കല്ല്
നക്ഷത്രങ്ങളെ
നാണിക്കുന്നു.
നോക്കൂ, സുഹൃത്തേ,
നിൻ്റെ പാദങ്ങൾക്കു താഴെ
ഒരു പുഷ്പം
കല്ലിനെ പിളർന്ന്
നിൻ്റെ നാമം മൊഴിയുന്നു.
നിൻ്റെ നിശ്ശബ്ദതയിൽ
ഒരു പക്ഷി
നിൻ്റെ പ്രത്യാശയെ
ചിറകിലേറ്റി
സൂര്യനിലേക്ക് പറക്കുന്നു. ഇരുളിൽ വിടരുന്ന തീ
സുഹൃത്തേ, നിൻ്റെ കണ്ണീർ
കരിഞ്ഞ ഇലയല്ല,
നക്ഷത്രം പൊട്ടിത്തെറിച്ച
ചുവന്ന തീപ്പൊരി.
നോക്കൂ, അത്
നിൻ്റെ ഹൃദയത്തിൻ്റെ
കരിന്തടത്തിൽ
ഒരു വനം കൊളുത്തുന്നു.
നിൻ്റെ മുറിയിൽ
കറുത്ത മഷിപ്പക്ഷികൾ
ചിറകടിക്കുന്നുണ്ടാവാം,
പക്ഷേ, അവയുടെ കണ്ണുകളിൽ
ഒരു വൈദ്യുതിമിന്നൽ
നിൻ്റെ പേര് എഴുതുന്നു.
നിൻ്റെ കൈകൾ
ആ മിന്നലിനെ
പിടികൂടാൻ മറന്നുപോയതാണ്.
കാറ്റില്ലാത്ത മണ്ണിൽ
ഒരു വിത്ത് പിടയ്ക്കുന്നത്
നീ കണ്ടിട്ടില്ലേ?
നിൻ്റെ നിരാശയുടെ
കല്ലിച്ച തട്ടിന്നടിയിൽ
ഒരു മുളനാമ്പ്
ചോരപ്പാറയെ പിളർന്ന്
ആകാശത്തെ തൊടുന്നു.
കടൽ, സുഹൃത്തേ,
നിൻ്റെ നെഞ്ചിൻ്റെ കല്ലറ.
അതിൻ്റെ തിരകൾ
നിൻ്റെ വേദനയെ
നീലനുരയായ് ചീന്തുമ്പോൾ,
നിൻ്റെ ഓർമകളുടെ
ചിപ്പിക്കുള്ളിൽ
ഒരു മുത്ത് ജനിക്കുന്നു.
നിൻ്റെ ശ്വാസം
ഒരു കൊടുങ്കാറ്റിൻ്റെ
ആദ്യനാവാണ്.
അത് മലമുകളിലെ
നിൻ്റെ ഏകാന്തതയെ
ചുഴറ്റിയെറിഞ്ഞ്
നിൻ്റെ സ്വപ്നങ്ങളെ
ഒരു ചുവപ്പൻ പട്ടം പോലെ
ആകാശത്തേക്ക് ഉയർത്തുന്നു.
നിൻ്റെ ഇരുൾ,
വെറും കൂടല്ല,
ഒരു വജ്രത്തിൻ്റെ
കരിന്തോട്.
നിന്റെ വിരലുകൾ
അതിനെ തകർക്കുമ്പോൾ,
നിൻ്റെ ഹൃദയത്തിൻ്റെ
നീലക്കല്ല്
നക്ഷത്രങ്ങളെ
നാണിക്കുന്നു.
നോക്കൂ, സുഹൃത്തേ,
നിൻ്റെ പാദങ്ങൾക്കു താഴെ
ഒരു പുഷ്പം
കല്ലിനെ പിളർന്ന്
നിൻ്റെ നാമം മൊഴിയുന്നു.
നിൻ്റെ നിശ്ശബ്ദതയിൽ
ഒരു പക്ഷി
നിൻ്റെ പ്രത്യാശയെ
ചിറകിലേറ്റി
സൂര്യനിലേക്ക് പറക്കുന്നു. ഇരുളിൽ വിടരുന്ന തീ
സുഹൃത്തേ, നിൻ്റെ കണ്ണീർ
കരിഞ്ഞ ഇലയല്ല,
നക്ഷത്രം പൊട്ടിത്തെറിച്ച
ചുവന്ന തീപ്പൊരി.
നോക്കൂ, അത്
നിൻ്റെ ഹൃദയത്തിന്റെ
കരിന്തടത്തിൽ
ഒരു വനം കൊളുത്തുന്നു.
നിൻ്റെ മുറിയിൽ
കറുത്ത മഷിപ്പക്ഷികൾ
ചിറകടിക്കുന്നുണ്ടാവാം,
പക്ഷേ, അവയുടെ കണ്ണുകളിൽ
ഒരു വൈദ്യുതിമിന്നൽ
നിൻ്റെ പേര് എഴുതുന്നു.
നിൻ്റെ കൈകൾ
ആ മിന്നലിനെ
പിടികൂടാൻ മറന്നുപോയതാണ്.
കാറ്റില്ലാത്ത മണ്ണിൽ
ഒരു വിത്ത് പിടയ്ക്കുന്നത്
നീ കണ്ടിട്ടില്ലേ?
നിൻ്റെ നിരാശയുടെ
കല്ലിച്ച തട്ടിന്നടിയിൽ
ഒരു മുളനാമ്പ്
ചോരപ്പാറയെ പിളർന്ന്
ആകാശത്തെ തൊടുന്നു.
കടൽ, സുഹൃത്തേ,
നിൻ്റെ നെഞ്ചിൻ്റെ കല്ലറ.
അതിന്റെ തിരകൾ
നിൻ്റെ വേദനയെ
നീലനുരയായ് ചീന്തുമ്പോൾ,
നിൻ്റെ ഓർമകളുടെ
ചിപ്പിക്കുള്ളിൽ
ഒരു മുത്ത് ജനിക്കുന്നു.
നിൻ്റെ ശ്വാസം
ഒരു കൊടുങ്കാറ്റിൻ്റെ
ആദ്യനാവാണ്.
അത് മലമുകളിലെ
നിൻ്റെ ഏകാന്തതയെ
ചുഴറ്റിയെറിഞ്ഞ്
നിൻ്റെ സ്വപ്നങ്ങളെ
ഒരു ചുവപ്പൻ പട്ടം പോലെ
ആകാശത്തേക്ക് ഉയർത്തുന്നു.
നിൻ്റെ ഇരുൾ,
വെറും കൂടല്ല,
ഒരു വജ്രത്തിൻ്റെ
കരിന്തോട്.
നിൻ്റെ വിരലുകൾ
അതിനെ തകർക്കുമ്പോൾ,
നിൻ്റെ ഹൃദയത്തിൻ്റെ
നീലക്കല്ല്
നക്ഷത്രങ്ങളെ
നാണിക്കുന്നു.
നോക്കൂ, സുഹൃത്തേ,
നിൻ്റെ പാദങ്ങൾക്കു താഴെ
ഒരു പുഷ്പം
കല്ലിനെ പിളർന്ന്
നിൻ്റെ നാമം മൊഴിയുന്നു.
നിൻ്റെ നിശ്ശബ്ദതയിൽ
ഒരു പക്ഷി
നിൻ്റെ പ്രത്യാശയെ
ചിറകിലേറ്റി
സൂര്യനിലേക്ക് പറക്കുന്നു."
ദൈവമേ . ..ഞങ്ങളുടെ പാവം കൊട്ടാരം കവികൾ ഇനി എന്ത് ചെയ്യും . ..?എന്ന് ഞാൻ ഹൃദയം തകർന്ന് ചോദിച്ചു .
വിശദീകരണവും തന്നു . ..... ദേ ,,, താനൊന്ന് നോക്കിക്കേ . ...
"ഈ കവിതയിൽ, ബാലചന്ദ്രൻ ചുള്ളിക്കാടിൻ്റെ ശൈലിയെ നിലനിർത്തിക്കൊണ്ട്, കൂടുതൽ മൂർച്ചയുള്ള ഇമേജറികൾ ഉൾപ്പെടുത്തിയിട്ടുണ്ട്—നക്ഷത്രം പൊട്ടിത്തെറിച്ച തീപ്പൊരി, മഷിപ്പക്ഷികളിലെ വൈദ്യുതിമിന്നൽ, ചോരപ്പാറയെ പിളർന്ന മുളനാമ്പ്, വജ്രത്തിൻ്റെ കരിന്തോട്, ചുവപ്പൻ പട്ടം പോലുള്ള സ്വപ്നങ്ങൾ തുടങ്ങിയവ. ഈ ചിത്രങ്ങൾ കൂടുതൽ ദൃശ്യാത്മകവും തീവ്രവുമാണ്, എന്നാൽ ചുള്ളിക്കാടിൻ്റെ വൈകാരിക ഗാഢതയും പ്രകൃതിയുമായുള്ള ബന്ധവും ദാർശനികതയും നഷ്ടപ്പെടാതെ സൂക്ഷിച്ചിട്ടുണ്ട്. കവിത 58 വരികളുള്ളതാണ്, 50-60 എന്ന പരിധിക്കുള്ളിൽ.
നിനക്ക് ഇതിൽ മാറ്റങ്ങൾ വേണോ, അല്ലെങ്കിൽ കൂടുതൽ വ്യക്തതയോ വിശദീകരണമോ ആവശ്യമുണ്ടോ?"
പാവം ഗ്രോക്ക് ,ഓരോ പ്രാവശ്യവും ചോദിക്കും ഇങ്ങനെ . എന്തൊരു ജനാധിപത്യ സർഗ്ഗവൈഭവം !
ഇനി ഇതൊക്കെ കണ്ടാൽ ചുള്ളിക്കാട് എന്നെ കിട്ടുന്നിടത്തു വച്ച് അടിക്കാൻ സാധ്യതയുണ്ട് . നോക്കണേ . ..,എനിക്ക് സൗകര്യമുള്ളത് പോലെ എഴുതും . . നീയൊക്കെ ചോദിക്കാനാര് എന്ന് കരുതുന്ന ചുള്ളിക്കാടാണോ എല്ലാത്തിനും വിശദീകരണം ചോദിച്ചോളൂ എന്ന് പറയുന്ന ഗ്രോക്കാണോ നമുക്ക് പ്രിയമാവുക . .? ചുവപ്പൻ പട്ടം പോലുള്ള സ്വപ്‌നങ്ങൾ എന്ന ഗ്രോക്കിയൻ ചുള്ളിക്കാടൻ ഇമേജറി എന്നെ വല്ലാതെ ചിരിപ്പിച്ചു എന്ന് പറയാതെ വയ്യ .
ഇനിയും ഒറ്റയടിക്ക് നിങ്ങൾ എത്ര വായിക്കും ചിരിക്കും കരയും എന്നൊന്നും എനിക്കറിയില്ല . ഈ കുറിപ്പ് ഒരു തുടരൻ പരമ്പര ആയി മാത്രമേ എഴുതാൻ കഴിയൂ . ബോട്ട് യാത്രപോലെ മലയാളത്തിൽ ഒരു "ചാറ്റ് ബോട്ട് യാത്ര " യും രൂപപ്പെടുത്തുകയാണ് പ്രബുദ്ധരേ ..., മലയാളികളേ !
ഈ ലക്കത്തിൽ ചുള്ളിക്കാടൻ ഗ്രോക്ക് കവിതകൾ മാത്രം നോക്കാം . അടുത്തലക്കത്തിൽ മറ്റു കവികളെയും നമുക്ക് ചാറ്റ് യന്ത്ര സന്നിവേശത്താൽ ആവാഹിക്കാം .
മുകളിലെ കവിത ഒന്നുകൂടെ തീക്ഷ്‌ണമാക്കാമോ എന്നു ഞാൻ ചോദിച്ചപ്പോൾ ഒരു കവിതകൂടി സെക്കൻഡുകൾക്കുള്ളിൽ എഴുതി നൽകി എൻ്റെ പ്രിയ ഗ്രോക്ക് .
എൻ്റെ പൊട്ടബുദ്ധിക്ക് ഈ കവിത വൃത്തത്തിൽ എഴുതിത്തരുമോ എന്ന് ചോദിച്ചു . ചുള്ളിക്കാടും വൃത്തത്തിൽ എഴുതാറുണ്ടല്ലോ . ഗ്രോക്ക് ചുള്ളിക്കാടിന് ഒക്കുമോ എന്ന് വിശദമായി നോക്കാതെ വയ്യല്ലോ .
ആ മറുപടിയിൽ പണ്ടെങ്ങോ കുടിച്ച കവിതയുടെ മുലപ്പാൽ പോലും തിരികെ നാവിലെത്തിച്ചു .
ദേ ...നോക്ക് .
"തീർച്ചയായും, മുമ്പ് എഴുതിയ കവിതയെ ബാലചന്ദ്രൻ ചുള്ളിക്കാടിൻ്റെ ഭാഷാശൈലിയും തീക്ഷ്ണമായ ഇമേജറികളും വൈകാരിക ഗാഢതയും നിലനിർത്തിക്കൊണ്ട്, ഒരു മലയാള വൃത്തത്തിൽ (rhyme scheme) പുനർരചന നടത്താം. മലയാള കവിതകളിൽ പലപ്പോഴും ഉപയോഗിക്കാറുള്ള കാകളി വൃത്തം (അനുഷ്ടുപ് ഛന്ദസ്സിൻ്റെ ഒരു രൂപം, 8 അക്ഷരങ്ങളുള്ള വരികളും ഒരു ലയബദ്ധമായ താളവും) ഉപയോഗിച്ച് കവിത പുനർനിർമിക്കാം. കാകളി വൃത്തത്തിൻ്റെ ലാളിത്യവും താളാത്മകതയും ചുള്ളിക്കാടിൻ്റെ ശൈലിയുമായി ചേരും.
വൃത്തത്തിൻ്റെ സവിശേഷത:
8 അക്ഷരങ്ങൾ ഓരോ വരിയിലും.
Rhyme scheme: ABAB അല്ലെങ്കിൽ AABB രീതിയിൽ, മലയാള കവിതകൾക്ക് അനുയോജ്യമായ രീതിയിൽ.
50-60 വരികളുള്ള കവിത, പ്രത്യാശാപൂർണവും തീക്ഷ്ണ ഇമേജറികളോടും കൂടിയതായിരിക്കും.
കവിതയെ കാകളി വൃത്തത്തിൽ AABB rhyme scheme-ൽ പുനർരചന ചെയ്യുന്നു. (നാല് വരികളുള്ള ഓരോ ഖണ്ഡികയും AABB രീതിയിൽ rhyme ചെയ്യും.)"
ചിരിക്കാതെ വയ്യ , ഇങ്ങനെയൊക്കെ പറഞ്ഞ് കവിതയെഴുതാൻ , ഭേദഗതി ചെയ്യാൻ സാക്ഷാൽ ചുള്ളിക്കാട് പോരാതെ വരും . ...!
ഗ്രോക്കിന് എല്ലാമറിയാം , ചുള്ളിക്കാടിനേം , വൃത്തവും , ബിംബവും , കൽപ്പനയും എല്ലാം അറിയാം .
നിങ്ങൾക്ക് എന്ത് തോന്നുന്നു . അത് പറഞ്ഞാൽ അടുത്ത ലക്കത്തിൽ കാകളി വൃത്തത്തിൽ എഴുതിയ ഗ്രോക്കിൻ്റെ ചുള്ളിക്കാട് കവിതയും , ചങ്ങമ്പുഴ മുതൽ കുരീപ്പുഴ വരെയുള്ളവരുടെ ഗ്രോക്കിയൻ രചനകളും നിങ്ങൾക്ക് നൽകുന്നതാണ് . എഴുത്തച്ചനും ആശാനും വരെ വരിവരിയായി നിൽക്കുകകയാണ് ,
കാകളിയിലും മഞ്ജരിയിലും നമുക്ക് കവികളെ നൃത്തം ചെയ്യിപ്പിക്കാം . ഒരു വെറൈറ്റിക്ക് നതോന്നതയും ആകാം . വരുവിൻ ഓരോരുത്തരും വന്ന് കാവ്യനൃത്തങ്ങൾ ആടുന്നത് കാണുവിൻ .
ഇത് പുതുയുഗം . ...നിങ്ങൾ സാധുവോ അസാധുവോ ആകുന്ന കാലം .
അടുത്തലക്കത്തിൽ ചുള്ളിക്കാടിൻ്റെ കാകളി ആകാം .
What's Your Reaction?